മാനസസരോവരത്തിൽ

  • 15.4k
  • 1
  • 2k

മാനസസരോവരത്തിൽ ഉച്ചതിരിഞ്ഞുള്ള വെയിലിന്റെ മയക്കത്തിൽ മഞ്ഞക്കിളികൾ ആകാശത്തിന്റ ചെരുവിൽ ഉറവപൊട്ടി, ഭൂമിനിറയെ പറന്നിറങ്ങി ചിലച്ചു . മായ അലൗകികമായ അനുഭൂതിയാൽ പതഞ്ഞേ വിടർന്നു . വറ്റുകൾ ചിതറിക്കിടന്ന ഊണുമേശക്കു താഴെ കുറിഞ്ഞിപൂച്ച തലയുയർത്തി വാലുപൊക്കി നിലവിളിച്ചുകൊണ്ടേയിരുന്നു . പോക്കുവെയിലിന്റെ ചിതറിക്കിടന്ന പാളികളിൽ ചവുട്ടി ഒരു അപ്പൂപ്പൻ തൊടിയിലൂടെ നടന്നുനീങ്ങുന്നത് കണ്ട് മൂവാണ്ടൻ കൊമ്പിലിരുന്ന അണ്ണാൻ നീലകുരുവിയെ നോക്കി കണ്ണിറുക്കി . മായയും കൗതകത്തോടെ നോക്കി .അപ്പൂപ്പൻ മരങ്ങൾക്കിടയിലൂടെ തിളങ്ങിയ പടിഞ്ഞാറൻ ചക്രവാകത്തിലെ മങ്ങിയ വെള്ളിരേഖ നോക്കി നടന്നു . പിന്നെ പുഴക്കരയിൽ കടത്തുകാരൻ വേലുവിനെ കാത്തുനിന്നു . പുതിയ പാലത്തിലൂടെ പാഞ്ഞു പോയ കാറിലിരുന്ന് ഒരുകുട്ടി അമ്പരപ്പോടെ കണ്ണുകൾ വിടർത്തി അപ്പൂപ്പനെ നോക്കി . വേലുവെവിടെ ? ചായക്കടക്കാരൻ കണാരനോട് ചോദിക്കാം . നിരത്തുമുറിച്ചുകടക്കാൻ പറ്റാത്ത വിധം വാഹനങ്ങൾ ഇരമ്പി പായുന്നു . ഇതെന്തുപറ്റി ഇവിടെ ഒരു ചെറിയ ഇടവഴിയായിരുന്നല്ലോ ? കണാരന്റെ ചായക്കടയും കാണാനില്ല .ചാണകം മെഴുകിയ